Newage News
03 Aug 2020
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കി ജൂലൈയിൽ 108,000 യൂണിറ്റ് വാഹനങ്ങൾ വിൽപ്പന നടത്തിയതായി പ്രഖ്യാപിച്ചു. 2020 ജൂണിനേക്കാൾ 88.2 ശതമാനം കൂടുതൽ വിൽപ്പനയാണ് ജൂലൈ മാസത്തിലുണ്ടായത്. കമ്പനി നടത്തിയ ഹോൾസെയിൽ വിൽപ്പനയുടെ കണക്കുകളാണ് ഇന്ന് പുറത്തുവിട്ടത്.
നിർമ്മാതാവിൽ നിന്നും ഡീലർമാർക്ക് അയച്ച യൂണിറ്റുകളുടെ കണക്കുകളാണിന്ന് പുറത്തുവന്നത്. ചില്ലറ വിൽപനയെ സംബന്ധിച്ച കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഇത് വീണ്ടെടുക്കലിന്റെ അടയാളമാണെങ്കിലും, തൊഴിലാളികളുടെ ലഭ്യത, അസംസ്കൃത വസ്തുക്കളുടെ വിതരണം തുടങ്ങിയ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതായി മാരുതി എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
“അക്കങ്ങൾ അർത്ഥമാക്കുന്നത് ഞങ്ങളുടെ വിതരണ ശൃംഖല ഇപ്പോൾ ക്രമത്തിലായി വരുന്നു എന്നതാണ്. ഇത് റീട്ടെയിൽ നമ്പറുകൾ കൂടാനും കാരണമാകും, ഞങ്ങളുടെ ഡീലർമാരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സിഗ്നൽ വളരെ പ്രോത്സാഹജനകമാണ്, ”മാരുതി സുസുക്കി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.