രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധനസ്വർണവിലയിൽ മികച്ച കുറവ്, ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വിലമൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായി ആര്‍ബിഐഅമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവുംദീപാവലി വിപണിയിൽ ഉള്ളി വില കുതിക്കുന്നു

രാജ്യത്ത് 12 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: എൻഡിഎ സർക്കാരിൻ്റെ ഭരണകാലത്ത് കഴിഞ്ഞ 10 വർഷങ്ങളിൽ 12.5 കോടി തൊഴിലവസരങ്ങൾ ആണ് രാജ്യത്ത് ഉണ്ടായതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2024 ലെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.

അതേസമയം യുപിഎ ഭരിച്ച അതിനു മുമ്പുള്ള 10 വർഷങ്ങളിൽ 2.9 കോടി തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കാനായതെന്നും ധനമന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ പുറത്തിറക്കിയ എസ്ബിഐ ഗവേഷണ റിപ്പോർട്ട് ആണ് ധനമന്ത്രി ചൂണ്ടിക്കാട്ടിയത്.

2017-18 മുതൽ 2022-23 വരെ തൊഴിൽ അവസരങ്ങൾ കുത്തനെ ഉയർന്നിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

2017-18ൽ മുൻവർഷത്തെ 49.8 ശതമാനത്തിൽ നിന്ന് തൊഴിൽ പങ്കാളിത്തം 57.9 ശതമാനമായി വർദ്ധിച്ചു. 2022-23ൽ തൊഴിലില്ലായ്മാ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. 2017-18ൽ ഇത് ആറു ശതമാനമായിരുന്നു.

മുൻബജറ്റുകൾ ചൂണ്ടിക്കാട്ടി ധനമന്ത്രി
എൻഡിഎ സർക്കാർ ചില സംസ്ഥാനങ്ങളെ അനുകൂലിക്കുകയും മറ്റുള്ള സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആക്ഷേപം ധനമന്ത്രി തള്ളി.

തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം എന്നാണ് ധനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. 2024 ലെ ബജറ്റിൽ നിരവധി സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിച്ചെന്നും ഇത് അനീതിയാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

ഒരു സംസ്ഥാനത്തിനും പ്രത്യേക ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ലെന്ന് പറഞ്ഞ നിർമല സീതാരാമൻ ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ ആകില്ലെന്നും പറഞ്ഞു.

2024ലെ ബജറ്റിൽ ബിഹാറിനും ആന്ധ്രാപ്രദേശിനും വിഹിതം നൽകിയ കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ചെന്ന പ്രതിപക്ഷത്തിൻെറ ആരോപണങ്ങൾക്ക് മുൻബജറ്റുകൾ നിരത്തിയാണ് ധനമന്ത്രി മറുപടി പറഞ്ഞത്.

2004-05 കാലയളവിലെ ബജറ്റിൽ 17 സംസ്ഥാനങ്ങളുടെ പേരുകൾ പരാമർശിച്ചിട്ടില്ല. ആ 17 സംസ്ഥാനങ്ങളിലേക്ക് പണം പോയിരുന്നോ എന്നും ധനമന്ത്രി ചോദിച്ചു. ‌ 2005-06 കാലയളവിലെയും തുടർന്നുള്ള ബജറ്റുകളും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹ്യ പദ്ധതികൾക്ക് കൂടുതൽ വിഹിതം
2013-14ൽ കാർഷിക-അനുബന്ധ മേഖലയ്ക്ക് 30,000 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരുന്നെങ്കിൽ ഇപ്പോഴത് 1.52 ലക്ഷം കോടിയാണെന്ന് ധനമ ന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8,000 കോടി രൂപ കൂടുതലാൽ ആണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് സാമൂഹിക മേഖലയിലെ വിവിധ പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതം വർധിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം വകയിരുത്തിയത് 85,000 കോടി രൂപയാണ്. എന്നാൽ ഇത്തവണ ഇത് 1.48 ലക്ഷം കോടി രൂപയാണ്.

കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ് വിഹിതം എന്നും ധനമന്ത്രി പറഞ്ഞു.

X
Top