ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

യുപിഐ വിലാസം മറ്റുസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് എൻപിസിഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെർച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണല്‍ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.).

യു.പി.ഐ. വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീർപ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എൻ.പി.സി.ഐ. ഫിൻടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്തുനല്‍കി.

ചില ഫിൻടെക് കമ്പനികള്‍ യു.പി.ഐ. ഐ.ഡി. ഉപയോഗിച്ച്‌ ബിസിനസ് സംരംഭകർക്കും തേഡ് പാർട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റുവിവരങ്ങളും വെരിഫൈ ചെയ്തുനല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിൻടെക്കുകളോട് അതു നിർത്താൻ നിർദേശിച്ചു.

യു.പി.ഐ. വെർച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷൻ പ്രൊസസിങ് ഇന്റർഫേസുകള്‍ (എ.പി.ഐഎസ്.) സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസേവനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. ഈ നിർദേശം ലംഘിച്ചാല്‍ കർശനനടപടികളുണ്ടാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കുന്നു.

യു.പി.ഐ. ഇടപാടുകള്‍ക്കുള്ള എൻ.പി.സി.ഐ. ശൃംഖലകള്‍വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും മറ്റും പരിശോധിക്കാൻ സൗകര്യമുണ്ട്.

X
Top