
കൊച്ചി: കായംകുളത്ത് 92 മെഗാവാട്ട് ശേഷിയുള്ള കായംകുളം ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ 35 മെഗാവാട്ട് ശേഷിയുടെ അവസാന ഭാഗത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി വെള്ളിയാഴ്ച അറിയിച്ചു. കായംകുളം ഫ്ലോട്ടിംഗ് സോളാർ പിവി പ്രോജക്റ്റ് ജൂൺ 24 ന് 00:00 മണിക്കൂർ മുതൽ വാണിജ്യ പ്രവർത്തനത്തിൽ ആരംഭിച്ചതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.
ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യശേഷി 54749.20 മെഗാവാട്ടും ഗ്രൂപ്പ് സ്ഥാപിത വാണിജ്യശേഷി 69114.20 മെഗാവാട്ടുമായി ഉയർന്നു. വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള എൻടിപിസി രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദകനാണ്. വെള്ളിയാഴ്ച എൻടിപിസിയുടെ ഓഹരികൾ നേരിയ നേട്ടത്തിൽ 136.75 രൂപയിലെത്തി.