മുംബൈ: മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഒബ്‌റോയ് റിയൽറ്റി 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 403.08 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 221.2 ശതമാനം വർധിച്ച് 913.11 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ അറ്റാദായവും വരുമാനവും യഥാക്രമം 73.5%, 10.9% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.
2022 ജൂൺ പാദത്തിലെ 135.39 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഒന്നാം പാദത്തിലെ ഇബിഐടിഡിഎ 513.87 കോടി രൂപയാണ്.
കഴിഞ്ഞ ജൂൺ പാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 53.90% ആയിരുന്നു. കൂടാതെ ജൂൺ പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 516.78 കോടി രൂപയായിരുന്നു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 109.63 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി കൂടുതലാണ്. വർധിച്ച സാമ്പത്തിക പ്രവർത്തനങ്ങളും വീടിന്റെ ഉടമസ്ഥാവകാശത്തോടുള്ള ശക്തമായ ഉപഭോക്തൃ വികാരവും ഉള്ളതിനാൽ തങ്ങളുടെ എല്ലാ റെസിഡൻഷ്യൽ പ്രോജക്റ്റുകളിലും ഉപഭോഗം കുതിച്ചുയരുന്നതായി ഒബ്‌റോയ് റിയാലിറ്റി പറഞ്ഞു. ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ് ഒബ്റോയ് റിയൽറ്റി. റെസിഡൻഷ്യൽ, ഓഫീസ് സ്പേസ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ വെർട്ടിക്കലുകൾ എന്നിവയിലെ പ്രീമിയം വികസനങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.