സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികളെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞവർഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വൻ സാമ്പത്തിക നേട്ടം.

ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ കിരീടം കൈവിട്ടെങ്കിലും ടൂർണമെന്റ് വഴി രാജ്യത്തിന് സാമ്പത്തികമായി വൻ നേട്ടമുണ്ടാക്കാനായി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോർട്ടിലാണ് വളർച്ചാ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളർ) സംഭാവന നല്‍കി. വിവിധ മേഖലകളിലായാണ് ഈ നേട്ടമുണ്ടായത്.

2023 ഒക്ടോബർ അഞ്ചുമുതല്‍ നവംബർ 19 വരെ നടന്ന ടൂർണമെന്റ്, ഇതുവരെ കണ്ടതില്‍വെച്ചേറ്റവും മികച്ച ക്രിക്കറ്റ് ലോകകപ്പായിരുന്നു.

ലോകകപ്പിനായി ഐ.സി.സി.യും ബി.സി.സി.ഐ.യും വൻ തുകയാണ് ചെലവഴിച്ചിരുന്നത്. സ്റ്റേഡിയങ്ങള്‍ നവീകരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ക്കായാണ് തുക ചെലവഴിച്ചത്. ടൂർണമെന്റ് ക്രിക്കറ്റ് രംഗത്തും കൂടുതല്‍ സമ്ബത്ത് കൊണ്ടുവന്നു. രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

കൂടാതെ ഇന്ത്യയെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനും ടൂർണമെന്റുകൊണ്ട് കഴിഞ്ഞു. ടൂറിസം രംഗം മാത്രം ഏഴായിരം കോടിയിലധികം (861.4 ദശലക്ഷം ഡോളർ) വരുമാനമാണ് രാജ്യത്തിന് കൊണ്ടുവന്നത്.

ടൂർണമെന്റ് നടന്ന അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പുണെ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദേശ-ആഭ്യന്തര സഞ്ചാരികള്‍ സന്ദർശനം നടത്തിയതാണ് ഗുണമായത്.

ഇവരുടെ സന്ദർശനം, യാത്രകള്‍, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്ത് മുതല്‍ക്കൂട്ടായി. ഈയിനത്തിലാണ് നാലായിരം കോടിയോളം സാമ്പത്തിക വളർച്ചയുണ്ടായത്.

X
Top