ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നാലാം സെഷനിലും ഉയര്‍ന്ന് എണ്ണവില

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. പ്രതിദിനം 2 മില്ല്യണ്‍ ബാരല്‍ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനമാണ് തുടര്‍ച്ചയായ നാലാം സെഷനിലും വില വര്‍ധിപ്പിച്ചത്. 2020 ന് ശേഷമുള്ള വലിയ ഉത്പാദന വെട്ടിച്ചുരുക്കലാണ് ഇത്.

ബ്രെന്റ് ക്രൂഡ് 22 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് ബാരലിന് 93.59 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 87.98 ഡോളറിലും വ്യാപാരം തുടരുകയാണ്. റഷ്യന്‍ എണ്ണ വിലയ്ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീങ്ങുന്ന അവസരത്തിലാണ് വെട്ടിച്ചുരുക്കലുണ്ടായത്. വില പരിധി നിശ്ചയിക്കുന്ന പക്ഷം യൂറോപ്പിലേയ്ക്കുള്ള എണ്ണവിതരണം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് വിതരണക്കുറവ് ശക്തമാക്കുകയും എണ്ണവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യും. ഗുരുതരമായ പണപ്പെരുപ്പം സംജാതമാകും, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാഷ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വൈറ്റ് ഹൗസ്അറിയിച്ചു.

X
Top