രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നത് ഇവരിലൊരാൾ

കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഇരുവർക്കും കൂടി 94.72 ശതമാനം.

ഇതിൽ 60.7 ശതമാനം വിറ്റഴിച്ച് ബാക്കി നിലനിർത്താനാണ് കേന്ദ്ര ലക്ഷ്യമെന്ന് സൂചനകളുണ്ട്. കേന്ദ്രം 30.5 ശതമാനവും എൽഐസി 30.2 ശതമാനവും ഓഹരികൾ വിറ്റഴിച്ചേക്കും.

ഐഡിബിഐ ബാങ്ക് ഓഹരികൾ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻബിഡി എമിറേറ്റ്സ് എന്നിവർ ‘യോഗ്യരാണെന്ന’ റിപ്പോർട്ട് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു. ഇതിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് പിൻമാറിയെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. ഫെയർഫാക്സിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.

ഐഡിബിഐ ബാങ്ക് ഓഹരി വിൽപനയുടെ ഭാഗമായുള്ള ധനകാര്യ ടെൻഡർ കേന്ദ്രം ഉടൻ വിളിക്കും. 60.7 ശതമാനം ഓഹരികൾ ക്യാഷ് ഡീലിലൂടെ ഏറ്റെടുക്കാനുള്ള സന്നദ്ധത ഫെയർഫാക്സ് അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

നിലവിൽ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടർമാരാണ് ഫെയർഫാക്സ്. സിഎസ്ബി ബാങ്കിൽ 40 ശതമാനമാണ് ഫെയർഫാക്സിന്റെ ഓഹരി പങ്കാളിത്തം. ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്താൽ സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും.

ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല.

ഐഡിബിഐ ബാങ്കും സിഎസ്ബി ബാങ്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളാണ്. ലയനം വേണ്ടിവന്നാൽ, ഓഹരി വച്ചുമാറ്റം (ഷെയർ സ്വാപ്പിങ്) പ്രതീക്ഷിക്കാം. 5,813 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.

X
Top