
മുംബൈ: ഇന്ത്യയുടെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ കിഴക്കൻ മേഖലയിലെ സഖാലിൻ 1 പ്രോജക്റ്റ് നിയന്ത്രിക്കുന്ന പുതിയ റഷ്യൻ സ്ഥാപനത്തിന്റെ 20% ഓഹരി ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി ഈ വിഷയവുമായി പരിചയമുള്ള മൂന്ന് ഉറവിടങ്ങൾ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം ആദ്യം എക്‌സ്‌ഓൺമൊബിലിന്റെ നേതൃത്വത്തിലുള്ള പ്രോജക്റ്റിനായി ഒരു പുതിയ ഓപ്പറേറ്ററെ സ്ഥാപിക്കുന്നതിനുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും വിദേശ ഓഹരി ഉടമകൾക്ക് സഖാലിൻ 1 ലെ ഓഹരികൾ നിലനിർത്താനാകുമോ എന്ന് തീരുമാനിക്കാൻ ക്രെംലിനെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
ഒഎൻജിസി വിദേശ് പുതിയ പദ്ധതിയുടെ ഓഹരികൾ ഏറ്റെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഒഎൻജിസി അതിന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് വഴിയാണ് പദ്ധതിയിൽ ഓഹരി സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്.
സഖാലിൻ 1 പദ്ധതി നിലവിൽ പ്രവർത്തന രഹിതമാണെന്നും. റഷ്യ ഉക്രെയ്നിൽ “പ്രത്യേക സൈനിക പ്രവർത്തനങ്ങൾ” ആരംഭിക്കുന്നതിന് മുമ്പ് നിർദിഷ്ട പദ്ധതി 1 220,000 ബിപിഡി ഉൽപ്പാദനം നടത്തുമായിരുന്നെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജാപ്പനീസ് കമ്പനികളുടെ കൺസോർഷ്യമായ സഖാലിൻ ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കോയ്ക്ക് (SODECO) പദ്ധതിയിൽ 30% ഓഹരിയുണ്ട്.
അതേസമയം ഒഎൻജിസി വിദേശ് ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല.