രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

135 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്ഡ് തീയതിയായി നവംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് പ്രമുഖ പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി). 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6.75 രൂപ അഥവാ 135 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 8492 കോടി രൂപ നീക്കിവച്ചു.

സെപ്തംബറിലവസാനിച്ച പാദത്തില്‍ 38,321 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. ഇബിറ്റ 27.5 ശതമാനം കുറഞ്ഞ് 18,812 കോടി രൂപയായി.

1993 ല്‍ സ്ഥാപിതമായ ഓയില്‍ ആന്റ് നാച്ച്വറല്‍ കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം186251.03 കോടി രൂപ).

വാതകം, പെട്രോളിയം രംഗമാണ് പ്രവര്‍ത്തനരംഗം. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 184148.90 കോടി രൂപയുടെ വരുമാനം നേടി. മുന്‍പാദത്തേക്കാള്‍ 16.7 ശതമാനം കൂടുതല്‍.

7545.69 കോടി രൂപലാഭമുണ്ടാക്കാനും കമ്പനിയ്ക്കായി.

X
Top