ന്യൂഡൽഹി: ദീർഘകാലത്തിൽ ഇന്ത്യൻ വിപണി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ്.
റഷ്യ അടക്കമുള്ള വിപണികൾ ആകർഷകമായതോടെ ഇന്ത്യ ഇത്തരം ഇറക്കുമതികൾ വർധിപ്പിക്കുകയും, പരമ്പരാഗത ഒപെക് സ്രോതസുകളിലെ ആശ്രയത്വം കുറയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ മിഡിൽ ഈസ്റ്റേൺ ക്രൂഡിന് ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരിലേക്ക് അധികം സഞ്ചരിക്കേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തിൽ വിപണി തിരിച്ചുപിടിക്കാൻ സാധിക്കുമെന്നു കരുതപ്പെടുന്നു.
ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ റഷ്യൻ ക്രൂഡിന്റെ റെക്കോഡ് ഇറക്കുമതി ഒപെക്കിന്റെ വിതരണ വിഹിതത്തെ വളരെയധികം ദുർബലപ്പെടുത്തിയിരുന്നു. 22 വർഷത്തിനുള്ളിൽ, കഴിഞ്ഞ രണ്ട് വർഷമായി മിഡിൽ ഈസ്റ്റിന് ഇന്ത്യയിലെ മുൻ വിപണി വിഹിതം നഷ്ടപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി കുതിച്ചുയർന്നുവെന്നാണ് റിപ്പോർട്ട്.
2023 മാർച്ചിൽ അവസാനിച്ച ഇന്ത്യൻ സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ എണ്ണ വിതരണത്തിൽ ഒപെക്കിന്റെ വിഹിതം 59 ശതമാനമായി കുറഞ്ഞു. 2021- 22 സാമ്പത്തിക വർഷം ഇതേസമയം ഇത് 72 ശതമാനമായിരുന്നു.
നിലവിൽ ലഭ്യമായ ഏറ്റവം പുതിയ വ്യാവസായ ഡാറ്റകൾ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ ഒപെക്കിന്റെ പങ്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം ഒപെക്കിന്റെ വിപണി 49.6 ശതമാനമാണ്. മുൻ സാമ്പത്തിക വർഷം ആദ്യ 9 മാസങ്ങളിൽ ഇത് 64.5 ശതമാനമായിരുന്നു.
രാജ്യം അതിന്റെ എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 254 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ 22% വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 5.8 ദശലക്ഷം ബിപിഡിക്ക് തുല്യമാണ്. ഇതിനായി 2028 വരെ രാജ്യം ഓരോ വർഷവും 1.12 ദശലക്ഷം ബിപിഡി ശേഷിയിൽ ചേർക്കേണ്ടതുണ്ട്.
റഷ്യൻ എണ്ണയിലെ ഇളവുകൾ കുറഞ്ഞെങ്കിലും, പൂർണമായി ഒഴിവാക്കില്ലെന്നും ഇടപാടുകൾ തുടരുമെന്നും കേന്ദ്രം അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളാൽ വരിഞ്ഞുമുറുകപ്പെട്ട റഷ്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ന് ഇന്ത്യ.
ആതേസമയം ആംഗോള വിപണിയിൽ ഇപ്പോഴും എന്ന സമ്മർദത്തിലാണ്. ഒപെക്ക് പ്ലസ് ഉൽപ്പാദന നിയന്ത്രണം തുടരാൻ തീരുമാനിച്ചെങ്കിലും വിലയിൽ മുന്നേറാൻ എണ്ണയ്ക്ക് സാധിച്ചിട്ടില്ല. ഡിമാൻഡ് ആശങ്കകളാണ് ഇതിനു കാരണം.
ചൈനയുടെ വളർച്ച കണക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് വളരാത്തത് എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാണ്.