രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

1,600 കോടി രൂപയിലധികം കടം മുൻകൂറായി തിരിച്ചടയ്ക്കാൻ  ഓയോ

ബെംഗളൂരു: ഗ്ലോബൽ ട്രാവൽ-ടെക് പ്ലെയർ ആയ ഒയോ അതിന്റെ 1,620 കോടി രൂപയുടെ കടത്തിന്റെ ഒരു ഭാഗം തിരിച്ചടവ് പ്രക്രിയയിലൂടെ മുൻകൂട്ടി അടയ്ക്കാൻ ഒരുങ്ങുന്നു. ഈ കടത്തിന്റെ തിരിച്ചടവ് 2026 ജൂണിലായിരുന്നു ഷെഡ്യൂൾ ചെയ്‌തിരുന്നത്.

റിതേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് 2023-24 രണ്ടാം പാദത്തിൽ 16 കോടി രൂപ നികുതിക്ക് ശേഷമുള്ള ആദ്യ ലാഭം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇത് ഓയോയുടെ പലിശയിൽ പ്രതിവർഷം 225 കോടി രൂപയുടെ ഗണ്യമായ കുറവുണ്ടാക്കും. നവംബർ 18 വരെ തുറന്നിരിക്കുന്ന പൊതു ബിഡ്ഡിംഗ് പ്രക്രിയയിലൂടെ തുല്യ മൂല്യത്തിലാണ് ബൈബാക്ക് നടക്കുന്നത്. ബിഡ് നിശ്ചിത തുകയേക്കാൾ കൂടുതലാണെങ്കിൽ, പ്രോ-റാറ്റാ അടിസ്ഥാനത്തിൽ ഓയോ വായ്പ തിരികെ വാങ്ങും.

ട്രേഡിംഗ് ടെർമിനലുകൾ പ്രകാരം ഓയോയുടെ ഡെറ്റ് പേപ്പർ ഡോളറിന് 90 സെന്റായാണ് അവസാനിച്ചത്. അവസാന പബ്ലിക് ഫയലിംഗിൽ, ഓയോ 2023ൽ പ്രവർത്തന ലാഭം കൈവരിച്ചതായി വെളിപ്പെടുത്തിയിരുന്നു.

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ പണമൊഴുക്ക് പോസിറ്റീവായെന്നും ഈ പാദത്തിൽ ഏകദേശം 90 കോടി രൂപ മിച്ച പണമൊഴുക്കോടെ അവസാനിക്കുമെന്നും ഒയോ സ്ഥാപകൻ റിതേഷ് അഗർവാൾ ജീവനക്കാരോട് സൂചിപ്പിച്ചിരുന്നു.

2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ ക്രമീകരിച്ച എബിറ്റ്ഡയും കമ്പനി പ്രതീക്ഷിക്കുന്നു.

X
Top