മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ ഓൺലൈൻ ഹോട്ടൽ അഗ്രഗേഷൻ പ്ലാറ്റ്‌ഫോമായ ഒയോയുടെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയർന്ന് 4,905 കോടി രൂപയായി വർധിച്ചു. വരുമാനം ഉയർന്നതിന്റെ ഫലമായി കമ്പനിയുടെ അറ്റ നഷ്ടം 45 ശതമാനം കുറഞ്ഞ് 1,851 കോടി രൂപയായി.
സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കമ്പനി കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ 10000 കോടി രൂപയിലധികം വരുമാനം രേഖപ്പെടുത്തിയിരുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി 1,505 കോടി രൂപയുടെ പ്രവർത്തന വരുമാനം രേഖപ്പെടുത്തിയതായി ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രോസ്‌പെക്‌റ്റസിൽ പറഞ്ഞു.
കൂടാതെ കഴിഞ്ഞ ഒന്നാം പാദത്തിലെ കമ്പനിയുടെ അറ്റ നഷ്ടം 548 കോടി രൂപയാണെന്നും രേഖകൾ വ്യക്തമാകുന്നു. അതേസമയം ജൂൺ പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ ലാഭം 10.6 കോടി രൂപയാണെന്നും. ഹോട്ടൽ ബിസിനസ്സിന്റെ പ്രതിമാസം ബുക്കിംഗ് മൂല്യം (ജിബിവി) 2 ലക്ഷത്തിൽ നിന്ന് 3.2 ലക്ഷമായി മെച്ചപ്പെട്ടതായും ഒയോ അവകാശപ്പെട്ടു.
എന്നാൽ പ്രസ്തുത കാലയളവിൽ ഹോട്ടൽ അഗ്രഗേറ്ററിന്റെ ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർധിച്ച് 1,862 കോടി രൂപയായി.