Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നെല്ല് സംഭരണം: തുക വിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകവിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് അധികൃതർ മൂന്നു ദിവസത്തിനകം പൂർണമായും വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിലിന് ഉറപ്പു നൽകി.

എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം തുക വിതരണം പൂർത്തിയാക്കാൻ ഒരാഴ്ച സമയം വേണ്ടിവരുമെന്ന് എസ്.ബി.ഐ അറിയിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടന്ന യോഗത്തിലാണ് ബാങ്കുകൾ ഇക്കാര്യം അറിയിച്ചത്.

നെല്ല് സംഭരണത്തിനായി സപ്ലൈകോ, കൺസോർഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി പി.ആർ.എസ് വായ്പയായി 700 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.

ഇതുവരെ കാനറാ ബാങ്ക് 144.5 കോടിയും ഫെഡറൽ ബാങ്ക് 56.16 കോടിയും എസ്.ബി.ഐ 22.7 കോടി രൂപയും നൽകിയിട്ടുണ്ട്.

ബാങ്കിലേക്ക് വരുന്ന കർഷകരെ സഹായിക്കാൻ ബ്രാഞ്ചുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ബാങ്കുകളുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

കർഷകരുടെ സംശയ നിവാരണത്തിനായി ഇന്നു മുതൽ കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സൗകര്യമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കർഷകർക്ക് 0484 2207923 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തുക വിതരണം അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ, നെല്ല് വിഭാഗം മാനേജർ സുനിൽകുമാർ, കൺസോർഷ്യം ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

X
Top