രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പിബി ഫിൻടെക്കിന്റെ അറ്റ നഷ്ട്ടം 186 കോടിയായി കുറഞ്ഞു

മുംബൈ: ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറിന്റെയും ക്രെഡിറ്റ് മാർക്കറ്റ് പ്ലേസായ പൈസബസാറിന്റെയും മാതൃസ്ഥാപനമായ പിബി ഫിൻടെക് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 186.6 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഇത് മുൻ പാദത്തിലെ നഷ്ടമായ 204.3 കോടി രൂപയെക്കാൾ കുറവാണ്.

ഗ്രൂപ്പിന്റെ മൊത്ത വരുമാനം 2022 ജൂൺ 30ന് അവസാനിച്ച പാദത്തിലെ 552.6 കോടി രൂപയിൽ നിന്ന് 633.8 കോടി രൂപയായി വളർന്നപ്പോൾ പ്രവർത്തന വരുമാനം 573 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും, അർദ്ധവാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ നഷ്ടം 391 കോടി രൂപയായി വർദ്ധിച്ചു.

സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസ കാലയളവിൽ കമ്പനി 2,545 കോടി രൂപയുടെ ഇൻഷുറൻസ് പ്രീമിയം വിതരണം ചെയ്തു. കൂടാതെ ഈ കാലയളവിലെ ക്രെഡിറ്റ് വിതരണം 2,922 കോടി രൂപയായി വർദ്ധിച്ചതായി കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

കമ്പനി ലാഭത്തിന്റെ പാതയിലാണെന്നും 2024 സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തുമെന്നും പിബി ഫിൻ‌ടെക് എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ യഷിഷ് ദഹിയ പറഞ്ഞു. ഈ സാമ്പത്തിക വർഷം വരുമാനം ഏകദേശം അഞ്ചിരട്ടി വർധിച്ച് ഏകദേശം 2,000-2,400 കോടി രൂപയിലെത്തുമെന്നും ഇത് വ്യവസായ വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

X
Top