കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ശമ്പളപരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ നീളുന്നു; ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത് 40,000 കോടി

കോട്ടയം: ശമ്പളപരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ അനുവദിക്കുന്നത്‌ അനിശ്ചിതമായി നീളുമ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കീശയിൽ നഷ്ടങ്ങളുടെ കണക്ക്‌. വിവിധ ഇനങ്ങളിൽ 40,000 കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്.

പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക നാലു ഗഡുക്കളായി പി.എഫ്‌. അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത്‌ 14,000 കോടിയോളം വരും.

ആദ്യത്തെ രണ്ടു ഗഡുക്കളും പി.എഫ്‌. അക്കൗണ്ടിൽ ലയിപ്പിക്കുന്നത്‌ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നീട്ടിവെച്ചു. അതോടെ ആ തുകയ്ക്ക് ലഭിക്കേണ്ട പലിശയും ജീവനക്കാർക്ക് നഷ്ടമായി.

സാമ്പത്തിക സ്ഥിതി ഉടനെയെങ്ങും മെച്ചപ്പെടുന്ന സാഹചര്യമില്ലാത്തതിനാൽ കുടിശ്ശികത്തുക ഒന്നാകെ നഷ്ടപ്പെടുമോ എന്നും ജീവനക്കാർ സംശയിക്കുന്നു.

ഗസറ്റഡ്‌ റാങ്കിൽ 55,182 പേരും നോൺഗസറ്റഡ്‌ റാങ്കിൽ 4,59,842 പേരുമടക്കം 5,15,024 ജീവനക്കാരാണ്‌ സംസ്ഥാനത്തുള്ളത്‌. ആറു ഗഡുക്കളായി 2021 ജനുവരി ഒന്നു മുതലുള്ള 18 ശതമാനം ക്ഷാമബത്തയാണ്‌ ഇവർക്ക് കിട്ടാനുള്ളത്‌.

21,500 കോടി രൂപയോളം വരുമിത്. കേന്ദ്ര സർക്കാർ ഉടനെ ഒരു ഗഡുകൂടി പ്രഖ്യാപിക്കും. അതോടെ കേരളത്തിലെ സംസ്ഥാന ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക 22 ശതമാനത്തോളമാകും.

പെൻഷൻകാർക്കും രണ്ടു ഗഡു ശമ്പളപരിഷ്കരണത്തുക കിട്ടാനുണ്ട്. ധനമന്ത്രി നിയമസഭയിൽ പറഞ്ഞതനുസരിച്ച് 2,800 കോടി രൂപയാണിത്. പെൻഷൻകാരുടെ ക്ഷാമബത്തക്കുടിശ്ശിക അതിന്റെ പകുതിയോളം വരും.

2,35,000 സർവീസ് പെൻഷൻകാരും 95,000 കുടുംബ പെൻഷൻകാരുമാണ് ആകെയുള്ളത്.

ശമ്പളപരിഷ്കരണത്തുക മുഴുവൻ കിട്ടാതെ 80,000-ലേറെ സർവീസ് പെൻഷൻകാർ മരണമടഞ്ഞതായും സംഘടനകൾ പറയുന്നു.

X
Top