മുംബൈ: മുൻ വാർബർഗ് പിൻകസ് എക്സിക്യൂട്ടീവായ സിദ്ധാർത്ഥ് നാരായണനെ കമ്പനിയുടെ ഇന്ത്യൻ പ്രവർത്തങ്ങളുടെ തലവനായി നിയമിച്ചതായി ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ പെർമിറ അറിയിച്ചു.
വാർബർഗ് പിൻകസിൽ, ഇന്ത്യയിലെ ഉപഭോക്തൃ ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ, ഫിൻടെക്, സേവന മേഖലകളിലുടനീളമുള്ള ഡിജിറ്റൽ, അതിവേഗം വളരുന്ന ബിസിനസുകളിലെ നിക്ഷേപ അവസരങ്ങൾ എന്നിവയിലാണ് നാരായൺ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗ്രോത്ത് ടെക്നോളജി ഗ്രൂപ്പിന്റെ ഭാഗമായ വാർബർഗ് പിൻകസിന്റെ ന്യൂയോർക്ക് ഓഫീസിലാണ് നാരായൺ പ്രവർത്തിച്ചിരുന്നത്.
വാർബർഗ് പിൻകസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം ലൈറ്റ്സ്പീഡ് വെഞ്ച്വർ പാർട്ണേഴ്‌സിനും മക്കിൻസി ആൻഡ് കമ്പനിക്കും വേണ്ടി പ്രവർത്തിച്ചു. കൂടാതെ നാരായൺ ദി വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
1985-ൽ സ്ഥാപിതമായ പെർമിറ 60 ബില്യൺ യൂറോയിലധികം വരുന്ന മാനേജ്‌മെന്റിന് കീഴിലുള്ള (AUM) മൊത്തം ആസ്തികൾ കൈകാര്യം ചെയ്യുന്നു. കൂടാതെ സ്വകാര്യ ഇക്വിറ്റിയിലും ക്രെഡിറ്റിലും ഉടനീളം ദീർഘകാല ഭൂരിപക്ഷ, ന്യൂനപക്ഷ നിക്ഷേപങ്ങൾ സ്ഥാപനം നടത്തുന്നു. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, സേവനങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ 300 ഓളം സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങൾ പെർമിറ നടത്തിയിട്ടുണ്ട്.
യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 16 ഓഫീസുകളിലായി 450-ലധികം ആളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.