മുംബൈ: പാൻഡെമിക്കിന് ശേഷം ആഭ്യന്തര ഭവന ധനകാര്യ മേഖല ഇപ്പോൾ ശക്തമായ ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നതിനാൽ പിഎൻബി ഹൗസിംഗ് ഫിനാൻസ് വായ്പ വിതരണത്തിൽ 40 ശതമാനത്തിന്റെ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി മേധാവി പറഞ്ഞു.
റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടവും രാജ്യത്തെ സാമ്പത്തിക പ്രവർത്തനവും പാർപ്പിടത്തിന്റെ ഉയർന്ന ദൗർലഭ്യവും കാരണം, ഹൗസിങ് വിഭാഗത്തിൽ ഡിമാൻഡ് ഇപ്പോൾ വളരെ കൂടുതലാലാണെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് കൗസ്ഗി പറഞ്ഞു.
ഈ വർഷം വിതരണത്തിൽ 40 ശതമാനം വളർച്ചയും ലോൺ ബുക്കിൽ 10 ശതമാനം വളർച്ചയുമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് കൗസ്ഗി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ അറ്റാദായം 49.3 ശതമാനം വർധിച്ച് 7,045 കോടി രൂപയായി ഉയർന്നിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് ഹൗസിംഗ് ഫിനാൻസ് കമ്പനികളിൽ ഒന്നാണ് പിഎൻബി ഹൗസിംഗ്.
ഈ വർഷം മുമ്പത്തേതിനേക്കാൾ വളരെ മികച്ചതായിരിക്കുമെന്ന് കൗസ്ഗി പറഞ്ഞു. കമ്പനിയുടെ നിലവിലെ ലോൺ ബുക്ക് 52,124 കോടി രൂപയാണ്.