പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ വര്‍ധന

ന്യൂഡൽഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം 13 ശതമാനം വര്‍ധിച്ച് 7.83 ലക്ഷം കോടി രൂപയിലെത്തി.

അതേസമയം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം 16.4 ശതമാനം വര്‍ധിച്ച് 2.57 ലക്ഷം കോടി രൂപയിലുമെത്തി.

ഡിസംബര്‍ 27ന് പുറത്തിറക്കിയ ഐആര്‍ഡിഎഐയുടെ 2022-23 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വരുമാനത്തില്‍ 16.34 ശതമാനത്തിന്റെ വര്‍ധന കൈവരിക്കാന്‍ സാധിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാകട്ടെ, 10.90 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.

2022-23 കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 284.70 ലക്ഷം പുതിയ പോളിസികളാണു വ്യക്തിഗത ബിസിനസിലൂടെ നല്‍കിയത്.

ഇതില്‍ 204.29 ലക്ഷം പോളിസികളും നല്‍കിയത് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളാണ്.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത് 80.42 ലക്ഷം പോളിസികളുമാണ്.

ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി വിഹിതം 38.42 ശതമാനമാണ്. സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി വിഹിതം 61.58 ശതമാനവുമാണ്.

X
Top