ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആദ്യ പാദത്തിൽ 68 കോടി രൂപയുടെ അറ്റാദായം നേടി പിവിആർ

മുംബൈ: മൾട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആർ ലിമിറ്റഡ് 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 68.3 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. വരുമാനം 1,000 കോടി രൂപയായി ഉയർന്നപ്പോൾ, ഇബി‌ഐ‌ടി‌ടി‌എ 208 കോടിയായി വർധിച്ചു. കമ്പനിയുടെ ഏപ്രിൽ-ജൂൺ കാലയളവിലെ ഇബി‌ഐ‌ടി‌ഡിഎ മാർജിൻ 20.3% ആണ്. രാജ്യത്ത് കൊവിഡ് പ്രേരിതമായ ലോക്ക്ഡൗണുകളുടെ കനത്ത ആഘാതം കാരണം കഴിഞ്ഞ കുറച്ച് പാദങ്ങളിൽ നഷ്ടം റിപ്പോർട്ട് ചെയ്തതിന് ശേഷം ജൂൺ പാദത്തിൽ കമ്പനി വീണ്ടും ലാഭ പാതയിലേക്ക് തിരിച്ചെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ 125 സ്‌ക്രീനുകൾ തുറക്കാനുള്ള ശ്രമത്തിലാണ് പിവിആർ. ഈ വർഷം ഇതുവരെ 3 പ്രോപ്പർട്ടികളിലായി 14 സ്‌ക്രീനുകൾ തുറന്നതായി കമ്പനി അറിയിച്ചു. കൂടുതൽ വിപുലീകരണം 3,4 പാദങ്ങളിലായി നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഫല പ്രഖ്യാപനത്തിന് ശേഷം പിവിആറിന്റെ ഓഹരികൾ ഏകദേശം 3% ഉയർന്ന് 1,914.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വികസിത വിപണികൾക്ക് പുറമെ ടയർ III, IV, V നഗരങ്ങളിലെ അവസരങ്ങൾ അൺലോക്ക് ചെയ്യുന്നതിനായി 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ഒരു ലയന കരാർ കഴിഞ്ഞ മാർച്ചിൽ പിവിആറും ഇനോസ് ലെഷറും പ്രഖ്യാപിച്ചിരുന്നു. ലയനത്തിന് ശേഷവും യഥാക്രമം പിവിആർ, ഇനോസ് എന്നിങ്ങനെ തുടരുന്നതിന് നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാൻഡിംഗിനൊപ്പം സംയുക്ത സ്ഥാപനത്തിന് പിവിആർ ഇനോകസ് ലിമിറ്റഡ് എന്ന് പേരിടും. 

X
Top