കൊച്ചി: ഇൻപുട്ട്, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധന കാരണം, 34 ശതമാനം ഇടിവോടെ ആദ്യ പാദത്തിൽ 112.72 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി രാംകോ സിമൻന്റസ്. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 168.98 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 1,228.67 രൂപയിൽ നിന്ന് 44 ശതമാനം വർധിച്ച് 1,772.49 കോടി രൂപയായി. മെറ്റീരിയലുകളുടെ ഉയർന്ന വില, ഗതാഗതം, കൈകാര്യം ചെയ്യൽ ചെലവുകൾ, വൈദ്യുതി, ഇന്ധന ചെലവുകൾ എന്നിവ കാരണം മൊത്തം ചെലവുകൾ 65 ശതമാനത്തിലധികം ഉയർന്ന് 1,625.69 കോടി രൂപയായി.
കൂടാതെ പ്രസ്തുത പാദത്തിലെ ഇബിഐഡിടിഎ 308 കോടി രൂപയായിരുന്നു. തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഡ്രൈ മിക്‌സ് ഉൽപ്പന്നങ്ങളുടെ ശേഷി വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. തമിഴ്‌നാട്ടിലെ രണ്ട് യൂണിറ്റുകൾ 2023 സാമ്പത്തിക വർഷത്തിലും ബാക്കിയുള്ള രണ്ട് യൂണിറ്റുകൾ ആന്ധ്രാപ്രദേശിലും ഒഡീഷയിലും 2024 സാമ്പത്തിക വർഷത്തിലും കമ്മീഷൻ ചെയ്യും.