Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അമിത പലിശ ഈടാക്കരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ബെംഗളൂരു: ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ള വായ്പക്കാരിൽ നിന്ന് അമിത പലിശ ഈടാക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള മൈക്രോ-ലെൻഡർമാരും ബാങ്കിതര വായ്പക്കാരും അമിത പലിശ നിരക്കുകൾ  ഈടാക്കരുതെന്ന് ബെംഗളൂരുവിൽ ചെറുകിട ധനകാര്യ ബാങ്കുകളുടെ ഡയറക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കവേ ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെ. പറഞ്ഞു.  ചെറുകിട വായ്പകൾക്ക് അമിത പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം ജൂണിലെ ധനനയത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പങ്കുവച്ചിരുന്നു. 

ചെറുകിട വായ്പകൾ എടുക്കുന്നത് പ്രധാനമായും  സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും താഴ്ന്ന വിഭാഗങ്ങളുമായതിനാൽ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവർക്ക്  താങ്ങാവുന്ന പലിശ നിരക്കിലുള്ള വായ്പകൾ മാത്രമേ നൽകാവൂ എന്ന്  സ്വാമിനാഥൻ വ്യക്തമാക്കി. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിൽ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലും എൻബിഎഫ്‌സികളിലും ചെറിയ മൂല്യമുള്ള വായ്പകളുടെ പലിശനിരക്ക് ഉയർന്നതും സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതിയിലാണ് എന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവരുടെ ഭരണ നിലവാരം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി.

X
Top