ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പണപ്പെരുപ്പ മാന്‍ഡേറ്റ് പാലിക്കുന്നതില്‍ പരാജയപ്പെട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: വില മാന്‍ഡേറ്റ് പാലിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം പാദത്തിലും ടോളറന്‍സ് പരിധിയായ 2-6 ബാന്‍ഡില്‍ കൂടുതലായതോടെയാണ്‌ ഇത്. റീട്ടെയില്‍ പണപ്പെരുപ്പം സെപ്തംബറില്‍ 7.41 ശതമാനമായി വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഒക്ടോബര്‍ 12 ന് (ഇന്ന്) അറിയിക്കുകയായിരുന്നു.

ഓഗസ്റ്റിലെ കുറഞ്ഞ നിരക്കായ 7 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ തോതിലാണ് പണപ്പെരുപ്പം. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 7.3 ശതമാനമായിരുന്നു അനുമാനം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച ശേഷം പണപ്പെരുപ്പ സംഖ്യ എന്തായിരിക്കുമെന്ന് വിപണി ആകാക്ഷ പൂര്‍വ്വം കാത്തിരിക്കയായിരുന്നു. അത് 7.41 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായ 36 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

തുടര്‍ച്ചയായ ഒന്‍പത് മാസങ്ങളായി (3 പാദങ്ങള്‍) കേന്ദ്രബാങ്കിന്റെ 2-6 ശതമാനം ടോളറന്‍സ് പരിധിക്ക് മുകളിലുമാണ് പണപ്പെരുപ്പം. ഇതോടെ തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 2-6 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് മേലെയായി. ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെടുകയും ചെയ്തു.

പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ ഇതോടെ കേന്ദ്രബാങ്ക് ബാധ്യസ്ഥരാകും.

X
Top