സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ക്രിപ്റ്റോ കറൻസി നിരോധിക്കണമെന്ന ആവശ്യവുമായി ആർബിഐ ഗവർണർ

ക്രിപ്റ്റോ കറൻസിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് നിലവിലെ റിസർവ്ബാങ്ക് ഗവർണറായ ശക്തികാന്ത ദാസ്. കഴിഞ്ഞ വർഷവും പല തവണ അദ്ദേഹം ക്രിപ്റ്റോയ്ക്കെതിരെ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം കേന്ദ്രബജറ്റ് അടുത്തിരിക്കെ വീണ്ടും നിരോധനം ആവശ്യമാണെന്ന് പറഞ്ഞ ആർബിഐ ഗവർണർ, ക്രിപ്റ്റോ കറൻസികൾക്കെതിരെ ആഞ്ഞടിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളുടെ വർധിക്കുന്ന ഡിമാൻഡ്, അതിന്റെ ഭവിഷ്യത്ത് എന്നീ കാര്യങ്ങളിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയത് ക്രിപ്റ്റോ കറൻസികൾ തീർച്ചയായും നിരോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപണിയിൽ അണ്ടർലയിങ് വാല്യു ഇല്ലാത്തവയാണ് ക്രിപ്റ്റോ കറൻസികൾ. ഏതു തരം സാമ്പത്തിക ഉല്പന്നങ്ങൾക്കും അടിസ്ഥാനപരമായി ഉൾച്ചേർന്നിരിക്കുന്ന ഒരു വാല്യു ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ ക്രിപ്റ്റോയുടെ കാര്യത്തിൽ അത്തരത്തിൽ ഒന്ന് കാണാൻ സാധിക്കില്ല.

തികച്ചും ‘മേക് ബിലീഫ്’ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ് ഇത്തരം കറൻസികൾ. ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണ് ക്രിപ്റ്റോ. അടിസ്ഥാനമൂല്യമില്ലാത്ത ഇവയുടെ വ്യാപാരം 100 ശതമാനവും ചൂതാട്ടമാണ്. ഇന്ത്യയിൽ ക്രിപ്റ്റോ അനുവദിച്ചാൽ വിനിമയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ ആർബിഐ പരാജയപ്പെടും.

ക്രിപ്റ്റോ കറൻസികൾ ഒരു സാമ്പത്തിക ആസ്തിയാണെന്നുള്ളത് തെറ്റായ വാദഗതിയാണ്. നമ്മുടെ രാജ്യം ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളിലും ആളുകൾ ക്രിപ്റ്റോയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിനായി കൃത്യായ നിയമനിർമാണം നടപ്പാക്കേണ്ടതാണ്. തികച്ചും ചൂതാട്ടമായ ക്രിപ്റ്റോ നിരോധിക്കണമെന്നു തന്നെയാണ് തന്റെ ആത്യന്തികമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ക്രിപ്റ്റോ വിപണികൾക്ക് വലിയ തിരിച്ചടിയാണ് ആർബിഐ ഗവർണറുടെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. 2023-24 വർഷത്തിലെ കേന്ദ്രബജറ്റ് ആസന്നമായിരിക്കെ ക്രിപ്റ്റോ വിപണികളെ ഇത് കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.

സാമ്പത്തികപരമായി അസ്ഥിരത സൃഷ്ടിക്കുന്നവയാണ് ക്രിപ്റ്റോ കറൻസികൾ എന്ന് ആർബിഐ വിലയിരുത്തുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കും, കള്ളപ്പണം സ്വരൂപിക്കുന്നതിനുമെല്ലാം നിയന്ത്രിതമല്ലാത്ത ഈ വിപണി ദുരുപയോഗം ചെയ്യപ്പെടാമെന്ന് ആർബിഐ കരുതുന്നു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനു തന്നെ ഇവ ഭീഷണിയായി മാറുമെന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാരിനുമുള്ളത്. ആഗോള തലത്തിൽ തന്നെ ക്രിപ്റ്റോ നിയന്ത്രണത്തിനായി സഹകരമത്തിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

X
Top