ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ ക്യാമ്പയിനുമായി ആർബിഐ

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റ് അവബോധ വാരത്തോടനുബന്ധിച്ച് തിങ്കളാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ “ഹർ പേയ്‌മെന്റ് ഡിജിറ്റൽ” കാമ്പയിൻ ആരംഭിച്ചു.

മാർച്ച് 6നും 12നും ഇടയിൽ ഡിജിറ്റൽ പേയ്‌മെന്റ് അവബോധ വാരമായി (DPAW) ആർബിഐ ആചരിക്കും. ഈ വർഷത്തെ കാമ്പയിനിന്റെ തീം “ഡിജിറ്റൽ പേയ്‌മെന്റ് അപ്‌നാവോ, ഔറോൺ കോ ഭി സിഖാവോ” എന്നതാണ്, അതായത് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് തീം കൊണ്ട് അർത്ഥമാക്കുന്നത്.

കാമ്പയിനിന്റെ ഭാഗമായി, ആർബിഐയുടെ പ്രാദേശിക ഓഫീസുകൾ വഴി ബോധവൽക്കരണവും ജനസമ്പർക്ക പരിപാടികളും നടത്തും. സമാനമായ സംരംഭങ്ങൾ ബാങ്കുകളും നോൺ-ബാങ്ക് പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരും ഏറ്റെടുക്കുമെന്ന് ആർബിഐ അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പ്രമാണിച്ച് റിസർവ് ബാങ്ക് ഒരു ‘75 ഡിജിറ്റൽ വില്ലേജുകൾ’ പരിപാടിയും ആരംഭിക്കും. ഈ പ്രോഗ്രാമിന് കീഴിൽ, പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർ (പിഎസ്ഒകൾ) രാജ്യത്തുടനീളമുള്ള 75 ഗ്രാമങ്ങൾ ദത്തെടുക്കുകയും അവയെ ഡിജിറ്റൽ പേയ്‌മെന്റ് പ്രാപ്തമാക്കിയ ഗ്രാമങ്ങളാക്കി മാറ്റുകയും ചെയ്യും, രാജ്യത്തെ സെൻട്രൽ ബാങ്ക് പറഞ്ഞു.

കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെ, രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ പങ്കാളികളോടും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.

യുപിഐ ഇടപാടുകളുടെ എണ്ണം 2017 ജനുവരിയിൽ 0.45 കോടിയിൽ നിന്ന് 2023 ജനുവരിയിൽ 804 കോടിയായി വർധിച്ചു, ഇത് നിലവിലെ സാഹചര്യത്തിൽ മിക്ക ഇന്ത്യക്കാർക്കും ഇഷ്ടപ്പെട്ട പേയ്‌മെന്റ് മോഡാണെന്നും ബോധവൽക്കരണ പരിപാടികൾ ഈ സംഖ്യ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ആർബിഐടെ പേയ്‌മെന്റ് സംവിധാനങ്ങളുടെ അന്തർദേശീയവൽക്കരണത്തിനും ഇന്ത്യയുടെയും സിംഗപ്പൂരിലെയും ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റങ്ങളുടെ ക്രോസ് ബോർഡർ ലിങ്കേജിനും, അതായത് യുപിഐ-പേ നൗ സിസ്റ്റത്തിനും പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഭൂട്ടാൻ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ ഇതിനകം നടക്കുന്ന ക്യുആർ കോഡ് അധിഷ്‌ഠിതവും യുപിഐ പ്രാപ്‌തമാക്കിയ പി2എം പേയ്‌മെന്റുകൾക്ക് പുറമേയാണ് പുതിയ സംവിധാനം,” ഗവർണർ പറഞ്ഞു. അടുത്തിടെ, ജി20 കൗൺസിലിൽ നിന്നുള്ള സന്ദർശകരെ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ യുപിഐ സൗകര്യം ഉപയോഗപ്പെടുത്താൻ റിസർവ് ബാങ്ക് പ്രാപ്‌തമാക്കിരുന്നു.

ഈ ഉദ്യമത്തിലൂടെ, ജി20 പ്രതിനിധികൾക്ക് ഇന്ത്യയിൽ താമസിക്കുമ്പോൾ യുപിഐ വഴി മർച്ചന്റ് പേയ്‌മെന്റുകൾ തടസ്സമില്ലാതെ നടത്തുന്നതിന് സഹായകമായതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റീട്ടെയിൽ പണപ്പെരുപ്പം മയപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയും യുഎസ് ഫെഡ് അതിന്റെ ബെഞ്ച്മാർക്ക് പലിശനിരക്കിലെ വർദ്ധനവിന്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നതോടെ, റിസർവ് ബാങ്ക് ഈ ആഴ്ച അവസാനം വരാനിരിക്കുന്ന ദ്വൈമാസ ധനനയത്തിൽ ചെറിയ രീതിയിൽ 25 ബേസിസ് പോയിന്റ് വരെ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഡിസംബറിലെ മോണിറ്ററി പോളിസി അവലോകനത്തിൽ, സെൻട്രൽ ബാങ്ക് 50 ബി‌പി‌എസിന്റെ മൂന്ന് ബാക്ക്-ടു-ബാക്ക് വർദ്ധനവ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാന ബെഞ്ച്മാർക്ക് പലിശ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തിയിരുന്നു.

X
Top