രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കേന്ദ്രസര്‍ക്കാറിനുള്ള ആര്‍ബിഐ ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കുന്ന വാര്‍ഷിക ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത. ബാങ്കുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നതാണ് കാരണം. നിലവില്‍ 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

മാത്രമല്ല, ആഗോളതലത്തില്‍ ബോണ്ട് വിലയിടിവ് വരുമാനത്തെ ബാധിക്കും. രൂപ 10 ശതമാനം താഴ്ചവരിക്കുകയും ചെയ്തു. 2022 ല്‍ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത് 30,307 കോടി രൂപമാത്രമാണ്.

പത്ത് വര്‍ഷത്തെ കുറഞ്ഞ തുക. നടപ്പ് വര്‍ഷത്തില്‍ തുക വീണ്ടും കുറയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ 99126 കോടി രൂപ നല്‍കാനായിരുന്നു.

2018-19ലാണ് (ജൂലൈ-ജൂണ്‍) സെന്‍ട്രല്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന തുക കൈമാറിയത്. 1.76 ലക്ഷം കോടി രൂപ. ആര്‍ബിഐയുടെ ഉയര്‍ന്ന ഡിവിഡന്റ് കൈമാറ്റം, പ്രത്യേകിച്ച് 2018-19 മുതല്‍, കേന്ദ്രസര്‍ക്കാറിന് ആശ്വാസമാണ്.

2018-19 ന് ശേഷമാണ് കോവിഡ് പകര്‍ച്ചവ്യാധി ലോകമെമ്പാടും പടരുന്നത്.

X
Top