സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ന്യൂഡല്‍ഹി: പോളിസി നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വാള്‍സ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് .പണപ്പെരുപ്പം നേരത്തെ പ്രവചിച്ചതിനേക്കാള്‍ 50 ബിപിഎസ് കുറയുമെന്ന് പ്രവചിച്ച അനലിസ്റ്റുകള്‍ അതുകൊണ്ടുതന്നെ ആര്‍ബിഐ 6.5 ശതമാനം റിപ്പോ നിലനിര്‍ത്തുമെന്ന് അറിയിച്ചു. ജൂണ്‍ 8 നാണ് പലിശ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടക്കുക.

ഈ വര്‍ഷം പണപ്പെരുപ്പം ശരാശരി 5.3 ശതമാനമായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിശകലന വിദഗ്ധര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇത് റിസര്‍വ് ബാങ്ക് ടോളറന്‍സ് ബാന്‍ഡായ 2-6ശതമാനത്തിനുള്ളിലാണ്. മാത്രമല്ല ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തുകയും ചെയ്തു.

കോര്‍ പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ 5.7 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്.

ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തി. എന്നാല്‍ ഏപ്രിലില്‍ നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ എംപിസി തയ്യാറായി. 4 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യം.

2-6 ശതമാനം സഹന പരിധിയാണ്.

X
Top