മുംബൈ: ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 75,000 കോടി രൂപ സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടാൻ ഒരുങ്ങി ആർഇസി ലിമിറ്റഡ്. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
75,000 കോടിയുടെ പരിധി മൊത്തത്തിലുള്ള പുതുക്കിയ വായ്പാ പരിധിക്കുള്ളിലായിരിക്കും. കൂടാതെ കമ്പനിയുടെ വാർഷിക പൊതുയോഗം (എജിഎം) 2022 സെപ്റ്റംബർ 16-ന് നടത്തപ്പെടും. ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ ഒരു പൊതു ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനിയാണ് മുമ്പ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ആർഇസി ലിമിറ്റഡ്.
കമ്പനി ഇന്ത്യയിലുടനീളമുള്ള പവർ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച ആർഇസി ലിമിറ്റഡിന്റെ ഓഹരികൾ 0.63 ശതമാനത്തിന്റെ നഷ്ടത്തിൽ 106.30 രൂപയിൽ വ്യാപാരം നടത്തുന്നു.