Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

12-ാമത് മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായി മാറാൻ ആർഇസി

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കമ്പനിയായ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ (ആർഇസി) ഉടൻ തന്നെ 12-ാമത് മഹാരത്‌ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി (സിപിഎസ്‌ഇ) മാറിയേക്കും. ആർഇസി ലിമിറ്റഡിന് മഹാരത്‌ന പദവി നൽകാനുള്ള നിർദ്ദേശം പരിഗണിക്കുന്നതിന് മന്ത്രിതല സമിതി യോഗം ചേർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആർഇസി ലിമിറ്റഡിന് മഹാരത്‌ന പദവി നൽകുന്നതിനുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ നിർദ്ദേശം പരിഗണിക്കുന്നതിനായി ഡിപിഇയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 2022 ജൂൺ 1-ന് ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ യോഗം ചേർന്നതായും, അപെക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി ആർഇസിക്ക് മഹാരത്‌ന പദവി നൽകാൻ ശുപാർശ ചെയ്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നിരുന്നാലും, അപെക്‌സ് കമ്മിറ്റി യോഗം ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും ഇതുവരെ ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തുടർച്ചയായി മൂന്ന് വർഷത്തേക്ക് 5,000 കോടി രൂപയിലധികം അറ്റാദായവും, മൂന്ന് വർഷത്തേക്ക് ശരാശരി വാർഷിക വിറ്റുവരവ് 25,000 കോടി രൂപ അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് ശരാശരി വാർഷിക ആസ്തി 15,000 കോടി രൂപ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലാണ് ഒരു സിപിഎസ്‌ഇക്ക് മഹാരത്ന പദവി നൽകുന്നത്.

ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC) ആർഇസി, ഇത് വൈദ്യുതി മേഖലയിലെ ധനസഹായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് 2022 സാമ്പത്തിക വർഷത്തിൽ 10,045 കോടി രൂപയുടെയും 2021 സാമ്പത്തിക വർഷത്തിൽ 8,361 രൂപയുടെയും 2020 സാമ്പത്തിക വർഷത്തിൽ 4,886 കോടി രൂപയുടെയും അറ്റാദായം നേടിയിരുന്നു.

X
Top