ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും.

കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്.

റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ് ഓഡിറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച രേഖകളിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയത്.

റഷ്യയിലെ ഏറ്റവും വലിയ ജിയോളജിക്കൽ പര്യവേഷണ കമ്പനിയായ ക്രെംലിൻ റോസ്ജിയോയുടെ എണ്ണ – വാതക ഗവേഷണം സംബന്ധിച്ച ചോദ്യങ്ങൾ സമിതി വിലയിരുത്തുകയായിരുന്നു.

1959-ലെ അന്റാർട്ടിക്ക് ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മേഖലയാണ് അന്റാർട്ടിക്ക. ഇത് പ്രദേശത്തെ എല്ലാ എണ്ണ വികസനങ്ങളും നിരോധിക്കുന്നുണ്ട്.

അ‌തിനാൽ തന്നെ ഇവിടെ നിന്നു എണ്ണ പുറത്തെടുക്കുകയെന്നു പറയുന്നത് വൻ വെല്ലുവിളിയാണ്.

X
Top