വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ നേരിയ വർധനജിഎസ്ടി ശേഖരം 9.1 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായിവികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്ഇന്ത്യയുടെ ഡിസംബർപാദ ജിഡിപി വളർച്ച 6.2%ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ഐടി പാർക്കുകളുടെ സിഎഫ്ഒ ആയി എസ് വിപിൻ കുമാർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളുടെ പുതിയ ചീഫ് ഫിനാൻസ് ഓഫീസറായി (സിഎഫ്ഒ) എസ്. വിപിൻ കുമാർ ചുമതലയേറ്റു. നിലവിൽ സിഎഫ്ഒ ആയിരുന്ന എൽ. ജയന്തി വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായത്.

കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോർഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) ആയിരുന്നു വിപിൻ കുമാർ. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്‍റ് ജനറൽ മാനേജർ, ധനലക്ഷ്മി ബാങ്കിൽ റിസ്ക് മാനേജർ, ഇൻഡസ്ഇൻഡ് ബാങ്കിൽ ക്രെഡിറ്റ് മാനേജർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ (ഐഐഎംകെ) നിന്ന് കോർപറേറ്റ് ഫിനാൻസ് ആൻഡ് റിസ്ക് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദമുള്ള വിപിൻ കുമാർ സർട്ടിഫൈഡ് ഫോറൻസിക് ഓഡിറ്ററാണ്. കൊല്ലം സ്വദേശിയായ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ്.

കേരള യൂണിവേഴ്സിറ്റിയിൽനിന്നുള്ള കൊമേഴ്സ് ബിരുദം, കേരള ലോ അക്കാദമിയിൽനിന്നുള്ള നിയമ ബിരുദം എന്നിവയ്ക്കു പുറമേ സിഎഐഐബി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ്, എസിഎസ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള അക്കാദമിക് യോഗ്യതയും അദ്ദേഹത്തിനുണ്ട്.

X
Top