രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജെയ് വൈ ലീയെ ചെയർമാനായി നിയമിച്ച് സാംസങ് ഇലക്‌ട്രോണിക്‌സ്

മുംബൈ: ജെയ് വൈ ലീയെ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ച് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കമ്പനിയായ സാംസങ് ഇലക്‌ട്രോണിക്‌സ്. വിതരണ ശൃംഖല പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും മൂലം കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ലാഭം ഇടിഞ്ഞു.

54 കാരനായ ജെയ് വൈ ലീയുടെ നിയമനത്തിന് ബോർഡ് അംഗീകാരം നൽകിയതായി സാംസങ് പ്രസ്താവനയിൽ പറഞ്ഞു. 2020-ൽ പിതാവ് മരിച്ചതിന് ശേഷം ലീ ആ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ രണ്ട്‌ വർഷത്തിന് ശേഷമാണ് അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖ ബിസിനസ്സ് എക്‌സിക്യൂട്ടീവും കമ്പനിയുടെ മുഖ്യ സാമ്പത്തിക അംബാസഡർമാരിൽ ഒരാളുമാണ് ലീ. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രധാന ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും സാംസങ്ങിന്റെ വളർച്ചയെ നയിക്കുമെന്നും ഭാവിയിലെ സാങ്കേതികവിദ്യയിൽ സാംസങ് എവിടെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ തീരുമാനങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിപണി പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച സ്കൂളായ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കിഴക്കൻ ഏഷ്യൻ ചരിത്രത്തിൽ ബിരുദവും ജപ്പാനിലെ കെയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ലീ 1991-ൽ ഒരു എക്‌സിക്യൂട്ടീവായാണ് സാംസങ് ഇലക്‌ട്രോണിക്‌സിൽ ചേർന്നത്. തുടർന്ന് 2012-ൽ അദ്ദേഹത്തിന് വൈസ് ചെയർമാനായി സ്ഥാനക്കയറ്റം ലഭിച്ചു.

പുതിയ ചെയർമാൻ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ 1.63% ഉം ഗ്രൂപ്പിന്റെ ഡി-ഫാക്ടോ ഹോൾഡിംഗ് കമ്പനിയായ സാംസങ് സി&ടി കോർപ്പറേഷന്റെ 18.13% ഉം ഓഹരി കൈവശം വച്ചിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ലീയുടെ ആസ്തി ഏകദേശം 5.9 ബില്യൺ ഡോളറാണ്.

X
Top