രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പ്രതീക്ഷകളെ വെല്ലുന്ന പ്രകടനവുമായി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു.14205 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68 ശതമാനം അധികം. ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ച അറ്റാദായം 13360 കോടി രൂപമാത്രമായിരുന്നു.

അറ്റപലിശവരുമാനം 38,069 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ച്ച. 36,948 കോടി രൂപമാത്രമാണ് ഈയിനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പ്രൊവിഷന്‍സ് 17 ശതമാനം താഴ്ന്ന് 5760 കോടി രൂപയാക്കാനായിട്ടുണ്ട്. ലോണ്‍ ബുക്ക് വളര്‍ച്ച 17 ശതമാനം.ചെറുകിട ലോണുകളാണ് മുഖ്യം.

അതേസമയം വേഗത്തില്‍ വളരുന്നത് വ്യക്തിഗത, സ്വര്‍ണ്ണ വായ്പകളാണ്. കോര്‍പറേറ്റ് ലോണ്‍ വളര്‍ച്ച 18 ശതമാനം. നിക്ഷേപം 9.5 ശതമാനം ഉയര്‍ന്ന് 42.13 കോടി രൂപയായി.

ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം കിട്ടാകടം 3.14 ശതമാനമായി താഴ്ന്നു. നേരത്തെയിത് 4.50 ശതമാനമായിരുന്നു. അറ്റ കിട്ടാകടം ലോണ്‍ ബുക്കിന്റെ 0.77 ശതമാനമായാണ് കുറഞ്ഞത്.

നേരത്തെ 1.34 ശതമാനം. പുതിയ സ്ലിപ്പേജുകള്‍ 3098 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ സ്ലിപ്പേജ് 2334 കോടി രൂപയായിരുന്നു.

X
Top