കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

102 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാൻ എസ്ബിഐ

മുംബൈ: അനാമിക കണ്ടക്ടർസിന്റെ 102 കോടി രൂപയുടെ വായ്പ കുടിശ്ശിക വീണ്ടെടുക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ. ഇതിന്റെ ഭാഗമായി ബാങ്ക് സെപ്റ്റംബർ അവസാനത്തോടെ അനാമിക കണ്ടക്ടർസിന്റെ നിഷ്‌ക്രിയ വായ്പാ അക്കൗണ്ട് ഇ-ബിഡ്ഡിംഗ് വഴി വിൽക്കാൻ പദ്ധതിയിടുന്നു.

അനാമിക കണ്ടക്ടർസ് 102.30 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ എസ്ബിഐയ്‌ക്ക് നൽകാനുള്ളത്. 2022 സെപ്തംബർ 28 ന് നടക്കാനിരിക്കുന്ന ഇ-ലേലത്തിന്റെ കരുതൽ വിലയായി 22.13 കോടി രൂപയാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്.

1988-ൽ സ്ഥാപിതമായ അനാമിക കണ്ടക്ടർസ്, അലൂമിനിയം കണ്ടക്ടർ വയർ, അലുമിനിയം അലോയ് കണ്ടക്ടറുകൾ, പവർ കേബിളുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജയ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സ്ഥിതി ചെയ്യുന്ന മില്ലുകൾക്കൊപ്പം കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തിലും ഇതിന് സാന്നിധ്യമുണ്ട്.

X
Top