കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എസ്ബിഐയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 18,331 കോടിയിലെത്തി

കൊച്ചി: ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 28 ശതമാനം വർദ്ധനയോടെ 18,331 കോടി രൂപയിലെത്തി.

വിപണി പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് ലാഭത്തിലുണ്ടായത്. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 41,620 കോടി രൂപയിലെത്തി.

വിവിധ പ്രൊവിഷനുകള്‍ക്ക് തുക മാറ്റിവെക്കുന്നതിന് മുൻപുള്ള പ്രവർത്തന ലാഭം മുൻവർഷം ഇതേകാലയളവിലെ 19,417 കോടി രൂപയില്‍ നിന്ന് 51 ശതമാനം വളർച്ചയോടെ 29,294 കോടി രൂപയായി.

അതേസമയം അറ്റ പലിശ മാർജിൻ 0.16 ശതമാനം കുറഞ്ഞ് 3.27 ശതമാനമായി.

മൊത്തം വായ്‌പ 15 ശതമാനം ഉയർന്ന് 39.2 ലക്ഷം കോടി രൂപയായി. അതേസമയം നിക്ഷേപ സമാഹരണത്തില്‍ കാര്യമായ വളർച്ച നേടാനായില്ല. ഇക്കാലയളവില്‍ നിക്ഷേപങ്ങള്‍ ഒൻപത് ശതമാനം വളർച്ചയോടെ 51.17 ലക്ഷം കോടി രൂപയിലെത്തി.

മൊത്തം നിഷ്ക്രിയ ആസ്തി ഇക്കാലയളവില്‍ 2.21 ശതമാനത്തില്‍ നിന്ന് 2.13 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.

X
Top