കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എന്‍എസ്ഡിഎല്‍ ഐപിഒയ്ക്ക് സെബി അനുമതിയില്ല

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) നിര്‍ദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) നിര്‍ത്തിവച്ചതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഗസ്റ്റ് 3 ന് അറിയിച്ചു. എന്‍എസ്ഡിഎല്ലിന്റെ പ്രാഥമിക ഓഹരിയുടമയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെതിരെ (എന്‍എസ്ഇ) അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. 3,000 കോടി രൂപ സമാഹരിക്കാനാണ് എന്‍എസ്ഡിഎല്‍ ലക്ഷ്യമിട്ടിരുന്നത്.

ഐപിഒ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം 90 ദിവസത്തിന് ശേഷം മാത്രമേ സെബി കൈക്കൊള്ളൂ. എന്നാല്‍ ഈ കാലയളവ് 45 ദിവസമായി കുറയ്ക്കണമെന്ന് എന്‍എസ്ഡിഎല്‍ ആവശ്യപ്പെടുന്നുണ്ട്. എന്‍എസ്ഡിഎല്ലില്‍ എന്‍എസ്ഇയ്ക്കും ഐഡിബിഐ ബാങ്കിനും ഓഹരിയുണ്ട്.

എന്നാല്‍ ഇവരുടെ പങ്കാളിത്തം അനുവദനീയമായ പരിധിയ്ക്ക് മുകളിലാണ്. 15 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ഒരു ഡിപ്പോസിറ്ററിയില്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഡെപ്പോസിറ്ററി സേവന കമ്പനിയായ എന്‍എസ്ഡിഎല്‍ ജൂണ്‍ 8 നാണ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.

അനുമതി ലഭിക്കുന്ന ലക്ഷം ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഡിപ്പോിറ്ററി സേവന കമ്പനിയായി എന്‍എസ്ഡിഎല്‍ മാറും. സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ്(സിഡിഎസ്എല്‍) 2017 ല്‍ വിപണി അരങ്ങേറ്റം കുറിച്ചിരുന്നു.

X
Top