രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിദേശ നിക്ഷേപകരുടേത് 10 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ വലിയ വില്‍പ്പന

മുംബൈ: കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.81 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ എറ്റവും വലിയ രണ്ടാമത്തെ വില്‍പ്പനയാണ്‌ ഇത്‌.

2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയതാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വില്‍പ്പന. 3,03,134 കോടി രൂപയുടെ വില്‍പ്പനയാണ്‌ അവ നടത്തിയത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 10.60 ശതമാനം ഇടിഞ്ഞു.

2024 ഒക്‌ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള അഞ്ച്‌ മാസ കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2,81,448 കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഇക്കാലളവില്‍ നിഫ്‌റ്റി 15.01 ശതമാനം ഇടിഞ്ഞു. കോവിഡ്‌ മഹാമാരി ആശങ്ക പരത്തിയ 2020ല്‍ പോലും ഇത്രത്തോളം ശക്തമായ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല.

2020 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ 72,177 കോടി രൂപയുടെ വില്‍പ്പനയാണ്‌ അവ നടത്തിയത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 14.92 ശതമാനം ഇടിഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ 41,972.46 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി എട്ട്‌ ശതമാനം ഇടിവിന്‌ വിധേയമായി.

കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ ഇപ്പോള്‍ വിപണി വ്യാപാരം ചെയ്യുന്നത്‌.

X
Top