രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എച്ച്‌ഡിഎഫ്‌സി ഓഹരി ഡിലിസ്റ്റ്‌ ചെയ്‌തു

45 വര്‍ഷം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്‌ത എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന്‌ ഡിലിസ്റ്റ്‌ ചെയ്‌തു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‌ഡിഎഫ്‌സി ലയിച്ചതോടെയാണ്‌ ഡിലിസ്റ്റിംഗ്‌.

ഇന്ന് മുതല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ മാത്രമായിരിക്കും വ്യാപാരം നടക്കുന്നത്‌. എച്ച്‌ഡിഎഫ്‌സിയുടെ എല്ലാ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകളുടെയും കാലാവധി ഇന്നലെ അവസാനിച്ചു. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക്‌ ഓരോ 25 ഓഹരികള്‍ക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും.

25 ഓഹരികളില്‍ താഴെ ഓഹരികള്‍ കൈവശം വെക്കുന്നവര്‍ക്ക്‌ ആനുപാതികമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ ലഭിക്കും. ലയനത്തിനു ശേഷം ലോകത്തിലെ നാലാമത്തെ വലിയ ബാങ്ക്‌ ആയി മാറുകയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌.

വിപണിമൂല്യത്തില്‍ ഒന്നാമത്‌ നില്‍ക്കുന്ന റിലയന്‍സിനേക്കാള്‍ കൂടുതല്‍ വെയിറ്റേജ്‌ എച്ച്‌ഡിഎഎഫ്‌സി ബാങ്കിന്‌ കൈവരും. വിപണിയില്‍ വ്യാപാരം ചെയ്യുന്നത്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളുടെ മൂല്യം റിലയന്‍സിന്റെ വിപണിയില്‍ ലഭ്യമായ ഓഹരികളുടെ മൂല്യത്തേക്കാള്‍ കൂടുതലാണ്‌ എന്നതുകൊണ്ടാണ്‌ ഇത്‌.

1978ലാണ്‌ എച്ച്‌ഡിഎഫ്‌സി ലിസ്റ്റ്‌ ചെയ്‌തത്‌. 1995ല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടു. 1995ല്‍ ഐപിഒ നടക്കുമ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 10 രൂപയായിരുന്നു.

ഐപിഒ വഴി സമാഹരിച്ചത്‌ 50 കോടി രൂപയാണ്‌.

X
Top