കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഷിപ്പിംഗ് കോർപ്പറേഷന്റെ രണ്ടാം പാദ ലാഭത്തിൽ ഇടിവ്

മുംബൈ: ഓഹരി വിറ്റഴിക്കലിന് വിധേയമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്‌സിഐ) 2022 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 48.81 ശതമാനം ഇടിഞ്ഞ് 124 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിന്റെ അനുബന്ധ പാദത്തിൽ 243 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി ഫയലിംഗിൽ പറഞ്ഞു.

അവലോകന പാദത്തിൽ എസ്‌സി‌ഐയുടെ മൊത്ത വരുമാനം മുൻവർഷത്തെ 1,296 കോടി രൂപയിൽ നിന്ന് 1,458 കോടി രൂപയായി ഉയർന്നു. സമാനമായി കമ്പനിയുടെ മൊത്തം ചെലവുകൾ 1,336 കോടി രൂപയായി വർധിച്ചു.

10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 0.33 രൂപയുടെ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചതായി എസ്‌സി‌ഐ അറിയിച്ചു. ഏറ്റവും വലിയ ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയും എൽഎൻജി ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക ഇന്ത്യൻ സ്ഥാപനവുമാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സി‌ഐ). വെള്ളിയാഴ്‌ച കമ്പനിയുടെ ഓഹരി 0.50 ശതമാനത്തിന്റെ നേട്ടത്തിൽ 131.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top