Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

വിപണി ഇടിയുമ്പോഴും ഇരട്ട അക്ക വരുമാനം നേടിയ 50 ലധികം സ്‌മോള്‍ക്യാപ്പുകള്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ്  താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനി, റിക്കോ ഓട്ടോ, ശ്രീ റായലസീമ ഹൈ സ്‌ട്രെങ്ത്, ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, യൂണിവേഴ്‌സല്‍ കേബിള്‍സ്, ജിഇ പവര്‍ ഇന്ത്യ, പിക്‌സ് ട്രാന്‍സ്മിഷന്‍സ്, ഗ്ലോബസ് സ്പിരിറ്റ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന സ്‌മോള്‍ക്യാപ്പുകള്‍. ഇവ 12-32 ശതമാനം പോയിന്റുകള്‍ പൊഴിച്ചു.

അതേസമയം ഡിബി റിയല് റ്റി, കൊച്ചിന് ഷിപ്പ് യാര് ഡ്, ബിഎഫ് യൂട്ടിലിറ്റീസ്, ഗാര് ഡന് റീച്ച് ഷിപ്പ് ബില് ഡേഴ് സ് ആന് ഡ് എന് ജിനീയേഴ് സ്, ഡിജിസ് പൈസ് ടെക് നോളജീസ്, ടെക് നോക്രാഫ്റ്റ് ഇന് ഡസ്ട്രീസ് (ഇന്ത്യ), ഡിദേവ് പ്ലാസ്റ്റിക് സ് ഇന് ഡസ്ട്രീസ്, ബാലാജി ടെലിഫിലിംസ്, ജോണ് സണ് കണ് ട്രോള് സ്- ഹിറ്റാച്ചി എയര് കണ്ടീഷനിംഗ് ഇന്ത്യ എന്നിവ 21 മുതല് 42 ശതമാനം വരെ നേട്ടമുണ്ടാക്കി.

X
Top