ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണംകേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവില്‍ വര്‍ധനഉപഭോക്തൃ മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്അമേരിക്കയുടെ പകരച്ചുങ്കം: ലാപ്ടോപ്പ് കമ്പനികള്‍ ഉത്പാദനത്തിന് ഇന്ത്യയിലേക്ക്

സൗരോർജവൈദ്യുതി: ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകും

തിരുവനന്തപുരം: സൗരോർജവൈദ്യുതി ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഏപ്രിൽമുതൽ ഈടാക്കിയ പണമാണ് തിരിച്ചുനൽകുന്നത്.

ഉത്പാദകരിൽനിന്ന് ഈടാക്കിയിരുന്ന തീരുവ 1.2 പൈസയിൽനിന്ന് യൂണിറ്റിന് 15 പൈസയായി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചിരുന്നു.

സൗരോർജവൈദ്യുതി ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ വർധനയിൽ പ്രതിഷേധമുണ്ടായി. ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ, ധനബിൽ പാസാക്കിയശേഷം നൽകിയ ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കി. ധനബിൽ ജൂലായ് 10-ന് പാസായെങ്കിലും 28-നാണ് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വന്നത്.

അതിനിടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ടാണ് തീരുവ ഈടാക്കേണ്ടിവന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

സോഫ്റ്റ്‌വേറിൽ എത്രയുംവേഗം മാറ്റം വരുത്താനും പണം മടക്കിനൽകാനും കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദേശം നൽകി.

X
Top