കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സൗരോർജവൈദ്യുതി: ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകും

തിരുവനന്തപുരം: സൗരോർജവൈദ്യുതി ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഏപ്രിൽമുതൽ ഈടാക്കിയ പണമാണ് തിരിച്ചുനൽകുന്നത്.

ഉത്പാദകരിൽനിന്ന് ഈടാക്കിയിരുന്ന തീരുവ 1.2 പൈസയിൽനിന്ന് യൂണിറ്റിന് 15 പൈസയായി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചിരുന്നു.

സൗരോർജവൈദ്യുതി ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ വർധനയിൽ പ്രതിഷേധമുണ്ടായി. ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ, ധനബിൽ പാസാക്കിയശേഷം നൽകിയ ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കി. ധനബിൽ ജൂലായ് 10-ന് പാസായെങ്കിലും 28-നാണ് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വന്നത്.

അതിനിടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ടാണ് തീരുവ ഈടാക്കേണ്ടിവന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

സോഫ്റ്റ്‌വേറിൽ എത്രയുംവേഗം മാറ്റം വരുത്താനും പണം മടക്കിനൽകാനും കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദേശം നൽകി.

X
Top