ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ല്‍ ഇന്ത്യ മാറുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബല്‍ വ്യക്തമാക്കി.
നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉത്പാദനക്ഷമത ഉയർത്താൻ നിക്ഷേപം കണ്ടെത്തുന്നതിനും ജനസംഖ്യ വർദ്ധന വലിയ വെല്ലുവിളിയാണെന്നും അവർ പറയുന്നു.
സാമ്പത്തിക വളർച്ചയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാൻ വികസ്വര രാജ്യങ്ങള്‍ക്ക് ആവേശമേറുകയാണെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിലുണ്ട്. 2047ല്‍ മുപ്പത് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക ശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 3.6 ലക്ഷം കോടിയാണ് ഇന്ത്യയുടെ മൂല്യം.
ജെ.പി മോർഗന്റെ എമർജിംഗ് കടപ്പത്ര സൂചികയില്‍ ഈ വർഷം ഇന്ത്യയെ ഉള്‍പ്പെടുത്തിയതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വ്യവസായ മൂലധനം സമാഹരിക്കാൻ അനുകൂല സാഹചര്യമൊരുങ്ങി.
അടുത്ത വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ 65 ശതമാനം വിഹിതം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്കാകും.