കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

2000 കോടി രൂപ സമാഹരിക്കാൻ സ്‌പൈസ് ജെറ്റ്

ഡൽഹി: 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള നിരവധി ഓപ്ഷനുകൾ സ്പൈസ് ജെറ്റ് ഇപ്പോൾ പരിശോധിച്ച്‌ വരികയാണെന്ന് അതിന്റെ സിഎംഡിയായ അജയ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. എയർലൈനുകൾ ഉൾപ്പെടെയുള്ള ബാഹ്യ കക്ഷികളിൽ നിന്ന് നിക്ഷേപം സ്വരൂപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി വ്യവസായ സംഘടനയായ അസോചമിന്റെ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച തുക സമാഹരിക്കാൻ എയർലൈൻ എത്ര ഓഹരികൾ വിൽക്കുമെന്ന് അജയ് സിംഗ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാല് വർഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്.

അടുത്തിടെ, ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ എയർലൈനിനോട് എട്ട് ആഴ്ചത്തേക്ക് 50 ശതമാനത്തിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എയർലൈനിന്റെ വിമാനങ്ങൾ ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു റെഗുലേറ്ററുടെ നടപടി.

അടുത്ത കാലത്തായി സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വർദ്ധിച്ചുവരുന്ന ഇന്ധന വിലയും കോവിഡ് -19 പാൻഡെമിക് തടസ്സങ്ങളും കമ്പനിയെ സാരമായി ബാധിച്ചു. കൂടാതെ അടുത്തിടെ സ്‌പൈസ്‌ജെറ്റ് ക്രെഡിറ്റ് സ്യൂസുമായി ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടിരുന്നു.

X
Top