
ബെംഗളൂരു: 2021-ലുണ്ടായ ഫണ്ടിംഗിലെ വൻ മുന്നേറ്റത്തിന് ശേഷം; ഈ വർഷം സ്റ്റാർട്ടപ്പുകളുടെ മൂല്യനിർണ്ണയത്തിൽ മിതത്വത്തിനും പണമൊഴുക്കിൽ ഇടിവിനും സാക്ഷ്യം വഹിച്ചു. അതിനാൽ, ഈ വർഷത്തെ ആദ്യ പകുതിയിൽ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിലും ചെലവ് ഒപ്റ്റിമൈസ് ചെയ്യുന്നതിലേക്കും സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രികരിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള-ഇന്ത്യൻ മൂലധന വിപണികളിലെ ധനസമാഹരണ പ്രവണതകളിലെ മാന്ദ്യം മൂലം വിദേശ ലിസ്റ്റിംഗുകൾ, പ്രത്യേകിച്ച് യുഎസ് എസ്പിഎസികളും ഇന്ത്യൻ ഐപിഒകളും 2022-ൽ മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചു.
2022 ന്റെ ആദ്യ പകുതിയിൽ, സ്റ്റാർട്ടപ്പുകൾ 5.1 ബില്യൺ ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി/വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ഇടപാടുകൾ ആകർഷിച്ചതായും, കൂടാതെ ഫിൻടെക്, ഹെൽത്ത് ടെക്, കൺസ്യൂമർ-ടെക് എന്നീ സെഗ്‌മെന്റുകളിലുടനീളം ഫണ്ടിംഗിന് സാക്ഷ്യം വഹിച്ചതായും റിപ്പോർട്ട് പറയുന്നു. 2022-ന്റെ രണ്ടാം പകുതിയിൽ ചെലവ് കാര്യക്ഷമത തന്ത്രങ്ങളിലും സാധ്യതയുള്ള ഏകീകരണത്തിലും എം&എ അവസരങ്ങളിലും സ്റ്റാർട്ടപ്പുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗ്രാന്റ് തോൺടൺ ഭാരത് പാർട്ണറും ടെക്നോളജി സെക്ടർ ലീഡറുമായ രാജ ലാഹിരി പറഞ്ഞു.
കൂടാതെ 2022 ന്റെ ആദ്യ പകുതിയിൽ 104.3 ബില്യൺ ഡോളർ മൂല്യമുള്ള 1,149 കരാറുകളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഒപ്പുവച്ചതായി റിപ്പോർട്ട് വ്യക്തമാകുന്നു.