Alt Image
വ്യവസായ പാർക്കുകളിൽ നിർമാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കുംസംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്

സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം.

കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവും. വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന.

റോഡ് ടോൾ പോലെ ജനങ്ങൾക്ക് ബാധ്യതയുണ്ടാക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാനിടയില്ല. ക്ഷേമപെൻഷൻ കൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തി. 800 രൂപ കൂട്ടിയാലേ പ്രകടനപത്രികാ വാഗ്ദാനമായ 2500 എത്തൂ. അതിന് സാമ്പത്തിക പ്രതിസന്ധി തടസ്സം. 200 രൂപയെങ്കിലും കൂട്ടിയേക്കും.

വർഷങ്ങളായി കൂട്ടാത്ത ഫീസുകളും പിഴകളും ഇത്തവണയും വർധിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ് അവതരണം. സാമ്പത്തികാവലോകന റിപ്പോർട്ടും അന്ന് സഭയിൽ വെക്കും.

X
Top