കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

സബ്‌സിഡി സവാള ഇടനിലക്കാര്‍ മറിച്ചു വില്‍ക്കുന്നതായി ആരോപണം

തൃശ്ശൂർ: വിപണിയിലെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ 35 രൂപയ്ക്ക് നല്‍കുന്ന സവാള ഇടനിലക്കാർ വൻ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായി ആരോപണം.

പാണഞ്ചേരി പഞ്ചായത്തില്‍ കാർഷിക സംഭരണകേന്ദ്രത്തിന്റെ ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് സബ്സിഡി നിരക്കില്‍ നല്‍കുന്ന ഉള്ളി സൂക്ഷിച്ചിട്ടുള്ളത്.

ഒരു കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി എല്ലായിടങ്ങളിലും കൊണ്ടുപോയി പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ പച്ചക്കറിക്കച്ചവടക്കാർക്ക് മറിച്ചു വില്‍ക്കുന്നു എന്നാണ് ആരോപണം. മണ്ണുത്തിയിലും സമാനമായ സ്ഥിതിയാണുള്ളത്. എന്നാല്‍ ഇവിടെ ഒരു വാഹനത്തില്‍ സവാള വിതരണം നടക്കുന്നുണ്ട്.

നാഫെഡ്, എൻ.സി.സി.എഫ്. തുടങ്ങിയ ഏജൻസികള്‍ മുഖേനയാണ് കേന്ദ്രസർക്കാർ സവാള പൊതുവിപണിയില്‍ എത്തിക്കുന്നത്. സവാള തരം തിരിക്കുന്നതിന്റെ ഭാഗമായാണ് ഗോഡൗണില്‍ സൂക്ഷിക്കാറുള്ളത്.

എന്നാല്‍ ഇതുവരെ പഞ്ചായത്തിന്റെ ഒരു ഭാഗത്ത് പോലും വിതരണം ആരംഭിച്ചിട്ടില്ല. അതിനിടയാണ് സ്വകാര്യ പച്ചക്കറി കച്ചവടക്കാർക്ക് സവാള വൻതോതില്‍ മറച്ചു വില്‍ക്കുന്നു എന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. പരാതി ഉയർന്നതോടെ ചൊവ്വാഴ്ച പഞ്ചായത്തിന്റെ ചിലയിടങ്ങളില്‍ സവാള വിതരണം നടത്തി.

പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ പഞ്ചായത്തിന്റെ ഏതുഭാഗത്തും സവാള വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ചില്ലറ വിലയ്ക്ക് സവാള പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനോടൊപ്പം വിപണിയിലെ വില നിയന്ത്രിക്കുന്നതിനായി മൊത്ത വ്യാപാരികള്‍ക്കും നല്‍കാമെന്നും ചട്ടമുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

X
Top