ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വെള്ളി ആഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും

രാജ്യത്ത് വെള്ളിയാഭരണങ്ങൾ വിൽക്കുന്നതിനും ഹാൾമാർക്കിങ് മുദ്രണം നിർബന്ധമാക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവരുന്നതോടെ വെള്ളിയുടെ വിപണനത്തിന് ഹാൾമാർക്കിങ് മാനദണ്ഡം കർശനമാക്കും. നേരത്തെ സ്വർണാഭരണങ്ങളുടെ വിൽപനയ്ക്ക് രാജ്യത്താകമാനം ഹാൾമാർക്കിങ് നിർബന്ധമാക്കിയിരുന്നു.

വ്യാപാരികളുടെ ആവശ്യം
വിപണിയിൽ ഏറ്റവും കൂടുതൽ ആഭരണങ്ങൾ വിറ്റുപോകുന്ന കാരറ്റുകളിൽ (പരിശുദ്ധിയുടെ മാനദണ്ഡം) കൂടി ഹാൾമാർക്കിങ് മുദ്രണം വേണമെന്നാണ് വ്യാപാരികളുടെ മുഖ്യ ആവശ്യം.

ഈയൊരു പശ്ചാത്തലത്തിൽ വെള്ളിയുടെ ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമാക്കുമ്പോൾ 92.5 ശതമാനം, 90 ശതമാനം, 80 ശതമാനം, 70 ശതമാനം എന്നിങ്ങനെയുള്ള സ്റ്റാൻഡേഡുകളിൽ ആഭരണങ്ങളുടെ വിൽപനയ്ക്ക് അനുമതി ഉണ്ടാകണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

കേരളത്തിൽ വിറ്റുപോകുന്ന വെള്ളിയാഭരണങ്ങളിൽ കൂടുതലും 70 ശതമാനം സ്റ്റാൻഡേഡ് പരിശുദ്ധി ഉള്ളവയാണ്.

ഉപഭോക്താക്കൾക്ക് നേട്ടം
സംസ്ഥാനത്തെ വിപണിയിൽ ഏകദേശം 150 ടൺ വെള്ളിയാണ് ഒരു വർഷം വിറ്റഴിക്കുന്നത്. ആഭരണങ്ങൾ കൂടാതെ അലങ്കാര വസ്തുക്കൾ, പാത്രങ്ങൾ, ഡൈനിങ് സെറ്റ്, ഫർണീച്ചറുകൾ എന്നിങ്ങനെ വെള്ളിയിൽ പണിതീർത്ത വിവിധതരം ഉത്പന്നങ്ങളാണ് വിപണിയിൽ ലഭ്യമാണ്.

അതിനാൽ ബിഐഎസ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി കൃത്യമായ തോതിൽ വെള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉപഭോക്താക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ സഹായകരമാകും.

തർക്കം
സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് മുദ്രണം നിർബന്ധമാക്കിയപ്പോൾ നിഷ്കർഷിക്കുന്ന കാരറ്റുകളിൽ പരിശുദ്ധി ഉറപ്പാക്കണമെന്ന നിബന്ധനയാണ് വ്യാപാരികൾക്ക് മുൻപിൽ വെച്ചിട്ടുള്ളത്.

എന്നാൽ വെള്ളിയാഭരണങ്ങളിൽ ഇത്തരം നടപ്പാക്കാനുള്ള വിമുഖത ഹാൾമാർക്കിങ് വകുപ്പ് കാണിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം ഹാൾമാർക്കിങ് മാനദണ്ഡം നടപ്പാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നതേയുള്ളു.

ആഭരണ വ്യാപാരികളുമായി വിവിധ തലത്തിൽ ചർച്ചകൾ നടത്തിവരികയാണെന്ന് ബിഐഎസ് അധികൃതർ വ്യക്തമാക്കുന്നു.

X
Top