കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

കള്ളപ്പണം വെളുപ്പിക്കല്‍: ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്ണില്‍ ഇഡി പരിശോധന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി അസറ്റ് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണുമായും അതിന്റെ മുന്‍ ്‌സിക്യൂട്ടീവുകളുമായും ബന്ധമുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍ നടത്തി.

കമ്പനിയുടെ മുംബൈ, ചെന്നൈ ഓഫീസുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് തിരച്ചല്‍. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ കമ്പനിക്കും അതിന്റെ പ്രമോട്ടര്‍മാര്‍ക്കുമെതിരായി അന്വേഷണ ഏജന്‍സി തെളവുകള്‍ ശേഖരിക്കുകയാണ്.

അതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.് 25,000 കോടി ആസ്തി മാനേജ്മെന്റിന് കീഴില്‍ (AUM) ഉള്ള ആറ് ഡെബ്റ്റ് സ്‌കീമുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി 200 നവംബറില്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 3 ലക്ഷം നിക്ഷേപകരാണ് സ്‌ക്കീമിലുണ്ടായിരുന്നത്.

പിഴയായി 5 കോടി രൂപ ചുമത്തിയ സെബി ഉപദേശക ഫീസായി പിരിച്ചെടുത്ത 450 കോടി രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടു. സ്‌കീം നടത്തിപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ച് പുതിയ ഡെബ്റ്റ് സ്‌കീമുകള്‍ ആരംഭിക്കുന്നതില്‍ നിന്നും കമ്പനിയെ റെഗുലേറ്റര്‍ വിലക്കി.

തുടര്‍ന്ന്, ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചെന്നൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഈ കേസിന്റെ അന്വേഷണവേളയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംശയം ഉയര്‍ന്നത്. പിന്നീട് കേസ് ഇഡിയ്ക്ക് കൈമാറി.

X
Top