2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം കേരള അതിര്‍ത്തിയില്‍ നിർമിക്കാൻ തമിഴ്നാട്

കോയമ്പത്തൂർ: കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്പത്തൂരില്‍ നിര്‍മ്മിക്കുന്നത്.

കോയമ്പത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും നിര്‍മ്മാണം.

ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാണികളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും കോയമ്പത്തൂരിലേത്. നിലവില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തിനാണ് ഒന്നാംസ്ഥാനം.

സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്. കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന് കാലപ്പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഐപിഎല്‍ മത്സരങ്ങളിലടക്കം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് തമിഴ്നാട്ടില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംങ്സ് ടീമിനാണ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് സ്റ്റേഡിയം. അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്.

ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കോയമ്പത്തൂരില്‍ അത്യാധുനികനിലവാരത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഡി.എം.കെ.യുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംനേടിയ വാഗ്ദാനമായിരുന്നു. 200 ഏക്കര്‍ സ്ഥലമാണ് പുതിയ സ്റ്റേഡിയത്തിനായി ഏറ്റെടുക്കുന്നത്.

ക്രിക്കറ്റ് മ്യൂസിയം, പഞ്ചനക്ഷത്ര താമസസൗകര്യങ്ങള്‍, അത്യാധുനികലോഞ്ചുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയും സ്റ്റേഡിയം സമുച്ചയത്തിലുണ്ടാകും.

പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഡി.പി.ആര്‍. തയ്യാറാകുന്നതോടെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ പറഞ്ഞു.
35000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് ശേഷം തമിഴ്‌നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് വേദിയാകാനാണ് കോയമ്പത്തൂര്‍ ഒരുങ്ങുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

വളര്‍ന്നുവരുന്ന ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പലരും പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും തമിഴ്‌നാടിനായി മറ്റൊരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ആവശ്യമാണെന്ന് മന്ത്രി ടിആര്‍ബി രാജ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

X
Top