രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അസമിൽ 40,000 കോടി രൂപയുടെ അർദ്ധചാലക യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ലക്ഷ്യമിടുന്നു

അസം : ഏകദേശം 40,000 കോടി രൂപ മുതൽമുടക്കിൽ അസമിൽ അർദ്ധചാലക സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.“ഏകദേശം 40,000 കോടി രൂപ അടങ്കലുള്ള ഒരു നിർദ്ദേശം അവർ ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക അസംബ്ലി, പാക്കേജിംഗ് പ്ലാന്റ് എന്നിവയെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ചർച്ചകളിൽ തൃപ്തരായ അവർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.

വ്യവസായവൽക്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വലിയ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടാകുമെന്നും കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിൽ 1,000 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം സെമികണ്ടക്ടർ നിർമ്മാണ, ഇലക്ട്രോണിക് ഉൽപ്പാദന നയത്തിന് സംസ്ഥാന മന്ത്രിസഭ ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.

X
Top